Tuesday, 25 December 2012

ദൈവമേ........



.ദൈവമേ.....

പ്രിയമാനെനിക്ക് ദുഃഖം

ഹര്‍ഷത്തില്‍ മയങ്ങിയെന്‍

വിസ്മൃതിയില്‍ നീ ചാടരുത്

ദൈവമേ....

ഐശ്വര്യത്തെ ഭയക്കുന്നു

ദാരിദ്ര്യത്തിലെന്‍- ഹൃത്തില്‍-കുടിയിരിക്കുന്നതിനാല്‍-

ദൈവമേ...

അജ്ഞതയെ വെറുക്കുന്നു

വിജ്ഞാനമൃദുകരത്താല്‍

തഴുകിയുണര്‍ത്തുന്നു വെള്ളിവെളിച്ചം

ദൈവമേ....

അജയ്യതയെ തടുക്കുന്നിതാ

വര്‍ണശ്ശലഭച്ചിറകുവിടര്‍ത്തി.......

അഹങ്കാരമെന്നെ പൊതിഞ്ഞു തീര്‍ക്കുന്നതിനാല്‍...............

നന്മ പെയ്യുമോ......





 

 

അന്തിക്കടലുനീന്തിക്കടന്നു

പൊന്നുഷസിന്‍ തിരുനെറ്റിയിലെ-

പനിനീര്‍ പുഷ്പം

ഞെട്ടറ്റുവീണു ജാലകവിടവി-

ലൂടോളിഞ്ഞര്‍ഷാരവത്തോട

ഉണരുക ഉണരുകഉണര്‍ന്നു നീപാടുക

നന്മയ്ക്കായൊയൊരുമയോട

മണ്ണിനായ് വിണ്ണിനായ്

ശ്രുതി നീ മീട്ടുക..

 

കത്തിപ്പിടയ്ക്കുന്ന മദ്ധ്യാഹ്നത്തില-

തുറന്നിട്ട ജാലകപടിയിലിരുന്നു

ചുറ്റിപ്പിടിച്ചെന്‍റെ കുഞ്ഞുപാഥേയം

നഗ്നനേത്രത്താലെ,,

ജനിമൃതിക്കിടയില്‍ ഒറ്റയടിപ്പാത

വെയില്‍ ചൂടെറ്റിവിടെ കിടക്കുന്നു.

വിജനം വിരഹം       

ഇല്ലതില്ലൊട്ടുമേവിശാലം.

അപൂര്‍ണ ചിന്തതന്‍ വജ്രസൂചി

തുളചേ തറയ്ക്കുന്നു.

നന്മയാം വേരു  തടഞ്ഞില്ലരിടത്തു

വിടര്‍ന്നീല സദാചാര

സദ്‌ഗുണ സമ്പന്നം.

 

മറന്നുവെന്നധരങ്ങള്‍

മന്ദസ്മിതത്തെയും

ആഴിതന്‍ തുള്ളിനീര്‍ സൂചിത്തുമ്പിലെന്നപോല്‍;-

സഹനത്തിനിളം തെന്നലുംവീശുന്നില്ലയീ

കരിങ്ങല്ലുപാകിയൊര കരളിന്‍ കളിമുറ്റടിത്ത്

ദ്രംഷ്ഠകള്‍ നീട്ടും ഗജരാജന്‍റെ

ചേഷ്ഠപോല്‍ വിറക്കുന്നു

അകലുന്നു

മുല്ലമൊട്ടിനൊത്തെന്‍ കിടാങ്ങളും

മറന്നു ഞാനിന്ന്‍ സ്നേഹത്തിന്‍ ഭാഷ

നിസ്വാര്‍ഥ വചനവുംവിസ്മൃ

തിയിലാഴുന്നു. അല

സം അജ്ഞാതം നഗ്നനയനങ്ങളില്‍വരണ്ടപുഴയിലെ മണല്‍തരിയിതുമാത്രം-

അനന്ത വിശാലഗോളം മരുപ്പച്ചയെന്നാല;

വസിക്കുന്നു മരുപ്പറമ്പാം മനസ്സുമായ്;

അഗ്നിജ്വാലകള്‍ വിഴുങ്ങട്ടെ,മുക്തമാവട്ടെ

പൊയ്പോയരാവിന്‍റെയുള്‍ക്കുളിരായെന്നു ഞാന്‍

പുതുപുലരിത്തൂവല്‍ വിരല്‍തുമ്പിലേറ്റിടും?

പെയ്യുമോ വാകമരയെന്‍

പൂക്കളും കായ്കളും.........


Saturday, 22 December 2012

വിടപറയരുതേ.....



ത്രിസംഗമസ്താനത്തരുണോദയമൊരുക്കിയ
വിസ്മയക്കാഴ്ച്ചയില്‍ നീയെന്നിലാവാഹിച്ച
മൃദുല വീണാ നാദമോര്‍ക്ക നീ...
നിനവുതെളിഞ്ഞ നാള്‍ മുതല്‍
നിന്നാല്‍മരങ്ങള്‍ പൂത്തുതളിര്‍ത്തതാണീഹൃത്ത്
വിജന വാതായനം കടന്ന്‍
ദുഖത്തില്‍ സ്നേഹം നല്‍കി
വലതുപാതയുരച്ചെത്തിയ നിന്നെ
നിലവിളക്കുമായെതിരേറ്റു.
മഴനനഞ്ഞറാവുകള്‍ നിദ്രകൈവിട്ടയാമങ്ങള്‍
പൈതിറങ്ങുന്ന നീര്‍മണിയില്‍ നിഴലായ്
കൂടെകിടന്നു നീ...
മണ്ണിന്‍റെ വിരിമാരു കീറിയ തീവണ്ടി യാത്രകള്‍               പുറംകാഴ്ച്ചയിലെ അലസമിഴികളില്‍                         കുളിര്‍തെന്നലിന്‍ ചിറകു വിരിച്ചു നീ                           നറുമണത്തിന്‍ ലഹരിയായെന്നും           വര്‍ണങ്ങളാല്‍-               മിന്നിത്തെളിഞ്ഞവളെ   ഇന്നെന്നെ                      തെളിനീരുവറ്റിയ മരുഭൂവില്‍
തിളയ്ക്കും വേനല്‍- ചൂടില്‍
തനിച്ചുവിട്ടേച്ചുപോകയോ?
വെളിച്ചം നുകരാന്‍ കൊതിക്കും
ഹൃദന്തംതുളുമ്പാതെ
മറുകരനീന്താനീയേകാന്തപഥികയ്ക്കു
തുണയായൊപ്പം   പോരുകില്ലെന്നോ
നീയെന്‍ സ്വപ്നമേ.....................

വഴിയോരം



വഴിയോരങ്ങളില്‍ സുഗന്ധം മറയുന്നു
എച്ചിലിന്‍ പൊതികള്‍ മാമാങ്കംനടത്തുന്നു
കൊത്തിവലിച്ചുവിതറുന്നകറുമ്പന്മാര്‍
കടിപിടി ഘോഷം മുഴക്കുന്ന ശുനകനും.
കുപ്പിവകകളും ചില്ലുകളെമ്പാടും
മദ്യമദിരാക്ഷിതന്‍ ബാക്കിപത്രമായ്
ആഹന്ഗാരക്കാല്‍പാടുപേരുന്ന വീഥ്ഇകള്‍
ഞെട്ടറ്റുവീണോരുവാസനപുഷ്പംപോല്‍
മുച്ചക്രവാഹനമേറ്റിയോരിന്ധനം
വക്കുകള്‍ പൊട്ടിയ സ്ളാബിന്‍വിടവില്‍
രോഗാനുവാഹിതന്‍ ആയിരം പ്രവാഹം
തലയെടുപ്പുള്ളചരിത്രസ്മാരകംപോല്‍ പൊട്ടിപ്പൊളിഞ്ഞോരുസര്‍ക്കാറിന്‍ വിദ്യാലയം
കത്തിയമരുന്ന ടയരുകളോരോന്നും കരിമ്പുക
ഉയര്‍ത്തും കമ്പനിയാകുന്നു
മിനാരത്തിന്നുച്ചിയില്‍ ബാന്ഗോലിയുയരുന്നു
പിന്നാമ്പുറ ശ്മശാനത്തിലെ മൃതാത്മാക്കള്‍ക്കു ശാന്തി
മുഴങ്ങുന്ന രോദനകഥകള്‍ക്കും ശാന്തി.
രാഷ്ട്രീയകേളിയായ് സ്റ്റേജുകലെമ്പാടും
ആരോഹണാവരോഹണത്തില്‍ കാതുതറക്കും
മുദ്രാവാക്യക്കൂട്ടവും.
പാതയോരത്തെ സ്നേഹസല്ലാപം നിലയ്ക്കുന്നുകരളിലെസ്വപ്നസംഗീതംമരിക്കുന്നു