Tuesday, 25 December 2012

നന്മ പെയ്യുമോ......





 

 

അന്തിക്കടലുനീന്തിക്കടന്നു

പൊന്നുഷസിന്‍ തിരുനെറ്റിയിലെ-

പനിനീര്‍ പുഷ്പം

ഞെട്ടറ്റുവീണു ജാലകവിടവി-

ലൂടോളിഞ്ഞര്‍ഷാരവത്തോട

ഉണരുക ഉണരുകഉണര്‍ന്നു നീപാടുക

നന്മയ്ക്കായൊയൊരുമയോട

മണ്ണിനായ് വിണ്ണിനായ്

ശ്രുതി നീ മീട്ടുക..

 

കത്തിപ്പിടയ്ക്കുന്ന മദ്ധ്യാഹ്നത്തില-

തുറന്നിട്ട ജാലകപടിയിലിരുന്നു

ചുറ്റിപ്പിടിച്ചെന്‍റെ കുഞ്ഞുപാഥേയം

നഗ്നനേത്രത്താലെ,,

ജനിമൃതിക്കിടയില്‍ ഒറ്റയടിപ്പാത

വെയില്‍ ചൂടെറ്റിവിടെ കിടക്കുന്നു.

വിജനം വിരഹം       

ഇല്ലതില്ലൊട്ടുമേവിശാലം.

അപൂര്‍ണ ചിന്തതന്‍ വജ്രസൂചി

തുളചേ തറയ്ക്കുന്നു.

നന്മയാം വേരു  തടഞ്ഞില്ലരിടത്തു

വിടര്‍ന്നീല സദാചാര

സദ്‌ഗുണ സമ്പന്നം.

 

മറന്നുവെന്നധരങ്ങള്‍

മന്ദസ്മിതത്തെയും

ആഴിതന്‍ തുള്ളിനീര്‍ സൂചിത്തുമ്പിലെന്നപോല്‍;-

സഹനത്തിനിളം തെന്നലുംവീശുന്നില്ലയീ

കരിങ്ങല്ലുപാകിയൊര കരളിന്‍ കളിമുറ്റടിത്ത്

ദ്രംഷ്ഠകള്‍ നീട്ടും ഗജരാജന്‍റെ

ചേഷ്ഠപോല്‍ വിറക്കുന്നു

അകലുന്നു

മുല്ലമൊട്ടിനൊത്തെന്‍ കിടാങ്ങളും

മറന്നു ഞാനിന്ന്‍ സ്നേഹത്തിന്‍ ഭാഷ

നിസ്വാര്‍ഥ വചനവുംവിസ്മൃ

തിയിലാഴുന്നു. അല

സം അജ്ഞാതം നഗ്നനയനങ്ങളില്‍വരണ്ടപുഴയിലെ മണല്‍തരിയിതുമാത്രം-

അനന്ത വിശാലഗോളം മരുപ്പച്ചയെന്നാല;

വസിക്കുന്നു മരുപ്പറമ്പാം മനസ്സുമായ്;

അഗ്നിജ്വാലകള്‍ വിഴുങ്ങട്ടെ,മുക്തമാവട്ടെ

പൊയ്പോയരാവിന്‍റെയുള്‍ക്കുളിരായെന്നു ഞാന്‍

പുതുപുലരിത്തൂവല്‍ വിരല്‍തുമ്പിലേറ്റിടും?

പെയ്യുമോ വാകമരയെന്‍

പൂക്കളും കായ്കളും.........


No comments:

Post a Comment